കുന്നമംഗലം
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് കൈത്താങ്ങുമായി വീണ്ടും സംസ്ഥാന സർക്കാർ. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി വീട്ടിൽ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. നേരത്തെ ചികിത്സയ്‌ക്കായുള്ള തുക ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിരുന്നു. സഹായത്തിന് നൽകിയ 2,42,603 രൂപ കഴിച്ചുള്ള തുക പിതാവ് അബൂബക്കറിനും ഉമ്മ വാഹിദയ്‌ക്കും ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അഡ്വ. പി ടി എ റഹിം എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് മുഹമ്മദ് ഹാഷിം നിപാ ബാധിച്ച് മരിച്ചത്. കൊടിയത്തൂർ പിടിഎം എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..