നാദാപുരം
ഖത്തറില്‍നിന്ന് വീട്ടിലേക്ക് വരുമ്പോൾ കണ്ണൂർ വിമാനത്താവളത്തില്‍വച്ച് കാണാതായ യുവാവ് നാടകീയമായി തിരിച്ചെത്തി. ജാതിയേരി കോമ്പിമുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷ്( 35) ആണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച പതിനൊന്നരയോടെ നാദാപുരം കോടതിയിൽ ഹാജരാവുകയായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം നേരെ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. അവിടെ സഹോദരിയുടെ വീട്ടിലായിരുന്നുവെന്ന് റിജേഷ് വളയം പൊലീസിന് മൊഴിനല്‍കി.
നാദാപുരം കോടതിയില്‍ ഹാജരായശേഷം വളയം സ്റ്റേഷനില്‍വച്ച് റിജേഷിന്റെ മൊഴിയെടുത്തു. കോടതിയിൽ വീണ്ടും ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടു.
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
ജൂണ്‍ 16 ന് കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടില്‍ എത്തുമെന്നാണ് റിജേഷ് അറിയിച്ചിരുന്നത്. 11 ന് ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചശേഷം വിവരമൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് കാണാനില്ലെന്ന് സഹോദരന്‍ വളയം പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..