26 April Friday
വീടിന്റെ പിൻവാതിൽ തകർത്തു

കത്തിമുനയിൽ 
സ്വർണവും പണവും 
കവർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
എലത്തൂർ
വീടിന്റെ പിൻവാതിൽ തകർത്ത് വീട്ടമ്മയെ കത്തിമുനയിൽ നിർത്തി പണവും സ്വർണവും കവർന്നു. എലത്തൂർ ചെട്ടികുളം കൊളായിൽ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നാണ്‌ 3 പവൻ സ്വർണവും ആയിരം രൂപയും രണ്ടംഗ സംഘം കവർന്നത്. ചൊവ്വാഴ്‌ച പുലർച്ചെ ഒന്നരയോടെ വീടിന്റെ പിൻ വാതിലിന്റെ കുറ്റിയും പൂട്ടും ആയുധമുപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.  ഞെട്ടിയുണർന്ന വിജയലക്ഷ്മിയുടെ കഴുത്തിൽ കത്തിവച്ച് കമ്മൽ അഴിച്ചുവാങ്ങിയ ശേഷം 50,000 രൂപ തന്നാൽ കൊല്ലാതെ വിടാമെന്നു പറഞ്ഞു. പണമില്ലെന്ന് പറഞ്ഞതോടെ അലമാരയിലെ രേഖകളും വസ്ത്രങ്ങളും വാരിവലിച്ചിട്ട് സ്വർണച്ചെയിനും പണവും അപഹരിച്ച ശേഷം കടന്നുകളഞ്ഞു. വിജയലക്ഷ്മിയുടെ കരച്ചിൽ കേട്ടാണ്‌ മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രാഹുൽ വിവരമറിഞ്ഞത്. പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇവർ ചെടി കുഴിച്ചിടാൻ ഉപയോഗിച്ച ഇരുമ്പുകത്തി വാതിൽ തുറക്കാനുപയോഗിച്ചതായി കണ്ടെത്തി. എലത്തൂർ സിഐ എ സായൂജ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക്,  വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top