വടകര
വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചശേഷം കാർ കത്തിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തലശേരി ചൊക്ലി സ്വദേശി ബൈത്തുൽ നൂർ വീട്ടിൽ ഷമ്മാസ്(33), പുറമേരി കോടഞ്ചേരി വെള്ളൂർ സ്വദേശി ചീക്കിലോട്ട് താഴ കുനിയിൽ വിശ്വജിത്ത്(33), തലശേരി പെരിങ്ങത്തൂർ വട്ടക്കണ്ടി പറമ്പത്ത് സവാദ്(28) എന്നിവരെയാണ് കല്ലേരിയിൽ എത്തിച്ചത്. പരാതിക്കാരനായ ഒന്തമ്മൽ ബിജുവിനെ ആക്രമിച്ച സ്ഥലവും കാർ കത്തിച്ച സ്ഥലവും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. വടകര സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. കൃത്യത്തിനുശേഷം പ്രതികൾ തങ്ങിയ ബാലുശേരിയിലും കോഴിക്കോട് തടമ്പാട്ട് താഴം വേങ്ങേരി ജങ്‌ഷനിലെ വീട്ടിലും ശനിയാഴ്ച തെളിവെടുപ്പ് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..