08 May Wednesday
നാളെ അവശ്യ സർവീസ്‌ മാത്രം

കൂടുതൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

 

 
കോട്ടയം
കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കലക്ടർ ഡോ. പി കെ  ജയശ്രീ ഏർപ്പെടുത്തി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 50 പേർക്കു മാത്രം പങ്കെടുക്കാം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല.
 കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആളുകൾ ഒത്തുചേർന്നാൽ പൊലീസുമായി ചേർന്ന് നിയമനടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി.
ഞായറാഴ്‌ചകളിൽ 
യാത്ര കരുതലോടെ 
23, 30 തീയതികളിൽ ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങിയ ചടങ്ങുകൾ ആരാധനാലയത്തിനുള്ളിൽ തന്നെ നടത്തണം. പരമാവധി 50 പേർക്ക് പങ്കെടുക്കാം. 
അടിയന്തര അവശ്യസേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
അടിയന്തര അവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസ് തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
 ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവഹണത്തിന് യാത്രാനുമതി. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിൽ എത്തേണ്ടതുള്ളൂ.
 ചികിത്സാവശ്യത്തിന് പോകുന്ന രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദിക്കും.
ദീർഘദൂര ബസ് സർവീസ്, ട്രെയിൻ, വിമാന യാത്രകൾ അനുവദിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക്‌ യാത്രക്കാരെ കൊണ്ടു പോകുന്നതിന് പൊതുഗതാഗത വാഹനങ്ങൾ, ടാക്‌സികൾ, ഗുഡ്‌സ് കാര്യേജ് എന്നിവയ്ക്ക് അനുമതി. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാ രേഖകൾ/ടിക്കറ്റ് കൈയിൽ കരുതേണ്ടതുമാണ്.
വ്യാപാരസ്ഥാപനങ്ങൾ 
7 മുതൽ 9 വരെ
ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം.
ഹോട്ടലുകൾക്കും ബേക്കറികൾക്കും ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെയും ബാറുകൾക്കും കള്ളുഷാപ്പുകൾക്കും പാഴ്‌സൽ സർവീസിനായി രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 20 .ഇ-കൊമേഴ്‌സ്, കൊറിയർ സേവനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ.
ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് രേഖകൾ സഹിതം സ്വന്തം വാഹനം/ടാക്‌സിയിൽ യാത്ര ചെയ്യാനും ഹോട്ടൽ/റിസോട്ടിൽ താമസിക്കാനും അനുമതി.
സിഎൻജി/എൽഎൻജി/എൽപിജി ട്രാൻസ്‌പോർട്ടേഷൻ അനുവദനീയം.
മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവർക്കും അഡ്മിറ്റ് കാർഡ്, ഐഡി  കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദിക്കും.ആശുപത്രികൾ, ഡിസ്‌പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നേഴ്‌സിങ്‌ ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രചെയ്യാം.
ടോൾ ബൂത്ത്, അച്ചടി-–-ദൃശ്യ- ഇലക്ട്രോണിക് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദിക്കും.
സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും യാത്ര അനുവദിക്കും. വർക്ക്‌ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top