ചാത്തന്നൂർ
മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. പാരിപ്പള്ളി തെങ്ങുവിള വീട്ടില്‍ അജിത്ത് (46, അജി) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എഴിപ്പുറം മൂഴിക്കര കോളനിയിലെ താമസക്കാരനായ ബേബിയുടെ വീടിനു മുന്നിലെ റോഡില്‍ ഇയാള്‍ പച്ചക്കറി മാലിന്യം നിക്ഷേപിച്ചു. ബേബി ഇതു ചോദ്യംചെയ്യുകയും മാലിന്യം നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മടങ്ങിപ്പോയ പ്രതി പിച്ചാത്തിയുമായി തിരികെ വന്നു. മാലിന്യം നീക്കാൻ സഹായത്തിനായി ബേബിയെ വിളിച്ച ഇയാൾ അടുത്തെത്തിയപ്പോൾ കൈയില്‍ കരുതിയിരുന്ന കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മുതുകിനും തോളിനും കഴുത്തിനും ചെവിക്ക് താഴെയും വെട്ടേറ്റ ബേബിയെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പാരിപ്പള്ളി ഗുല്‍നാര്‍ സര്‍വീസ് സ്റ്റേഷനടുത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജെയിംസ്, എഎസ്ഐ ബിജു, സിപിഒമാരായ നൗഷാദ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..