കരുനാഗപ്പള്ളി
അഴീക്കൽ ബീച്ചിൽനിന്ന് പഞ്ചായത്ത് ഹരിതകർമ സേന ശേഖരിച്ച മാലിന്യം അധികൃതരുടെ അനാസ്ഥയെ തുടർന്ന് വീണ്ടും കടലിലേക്ക് ഒഴുകിയെത്തുന്നു. പുലിമുട്ടിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യമാണ് യാഥാസമയം നീക്കം ചെയ്യാത്തതിനാൽ കടൽക്ഷോഭത്തെ തുടർന്ന് ബീച്ചിലേക്കുതന്നെ എത്തിയത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവര്‍ മൂന്നുദിവസമായി പരാതി പറഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബീച്ചിനു സമീപമുള്ള കടകളിൽനിന്ന് ദിവസവും 30 രൂപയാണ് മാലിന്യനീക്കത്തിനായി പഞ്ചായത്ത് ഈടാക്കുന്നത്. എന്നിട്ടും സംസ്കരണം പാളിയതോടെ പ്രതിഷേധം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..