കൊട്ടാരക്കര
ദേശാഭിമാനി ഏരിയ ലേഖകൻ ജി രംഗനാഥനെ വീടുകയറി ആക്രമിച്ച കേസിൽ ആർഎസ്‌എസുകാരനായ പ്രതി അണ്ടൂർ സുജി വിലാസത്തിൽ സുജിത്കുമാറി (42) നെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡുചെയ്‌തു. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് ഗേറ്റ് തുറന്ന് വീടിനുള്ളിൽ കടന്നുകയറി രംഗനാഥനെ മർദിച്ചത്. തടയാൻ ശ്ര മിച്ച ഭാര്യയ്ക്കും മകൾക്കും മ ർദനമേറ്റു. കോവിഡ് രോഗികൾക്ക് ഭക്ഷണം വാങ്ങാ ൻ നിന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അഖിൽരാജിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ബബൻ ബാബുവിനെ റിമാൻഡ് ചെയ്ത വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണം. സുജിത്കുമാറിന്റെ ടൂറിസ്റ്റ് ബസിലെ സഹായിയും അടുത്ത സുഹൃത്തുമാണ് ബബൻ ബാബു. ഇത് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു മർദനം.
ജി രംഗനാഥനെ വീടുകയറി മർദിച്ച സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പ്രസ്‌ക്ലബ്, വാളകം റെഡ്സ്റ്റാർ നവമാധ്യമ കൂട്ടായ്മ, അണ്ടൂർ പബ്ലിക് ലൈബ്രറി, ഉമ്മന്നൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി, കേരള കോൺഗ്രസ് ബി ജില്ലാ കമ്മിറ്റി അംഗം പെരുംകുളം സുരേഷ് എന്നിവർ പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..