26 April Friday

വയോധികന്റെ മരണം 
മരുന്നുമാറി നൽകിയെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ആനന്ദൻ

പുനലൂർ
ഗവ. താലൂക്കാശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സതേടിയെത്തിയയാൾ മരിച്ചത്‌ മരുന്നുമാറി നൽകിയതിനെ തുടർന്നെന്ന്‌ ബന്ധുക്കളുടെ പരാതി. ഇടമൺ ഉദയഗിരി സിന്ധുഭവനിൽ താമസക്കാരനായ ആനന്ദൻ (75)ആണ് മരിച്ചത്. ഈ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.  രക്തപരിശോധനയിലും സ്കാനിങ്ങിലും ആനന്ദന് ഗുരുതരരാേഗങ്ങളുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു.
ചൊവ്വാഴ്‌ച വൈകിട്ട്‌ 3.30നാണ് സംഭവം. ഹൃദയസംബന്ധമായ ചികിത്സയ്ക്കെത്തിയ ചെമ്പനരുവി സ്വദേശിനി ആനന്ദവല്ലിക്ക് നൽകേണ്ട ഗുളിക ആനന്ദന് നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന്‌ മകൻ പുനലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 
 പുനലൂർ താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്‌ച കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. ആനന്ദന്റെ ഭാര്യ: ലക്ഷ്മി. മക്കൾ: സിന്ധു, സിനു, സുനിൽകുമാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top