ചടയമംഗലം
യുവഅഭിഭാഷക വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സെപ്തംബർ 16നാണ് ഇട്ടിവ തുടയന്നൂർ മംഗലത്തുവീട്ടിൽ അരവിന്ദാക്ഷന്റെയും -ഷീലയുടെയും മകൾ ഐശ്വര്യ ഉണ്ണിത്താനെ (25) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് മേടയിൽ ശ്രീമൂലം വീട്ടിൽ കണ്ണൻനായരെ (26) ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. പൊലീസ് കണ്ടെടുത്ത ഐശ്വര്യയുടെയും കണ്ണൻനായരുടെയും ഡയറികൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ചടയമംഗലം എസ്‍എച്ച്ഒ ബിജു, എസ്ഐമാരായ മോനിഷ്, പ്രിയ, രാജേഷ്, സിപിഒമാരായ സനിൽ, ജംഷീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..