27 April Saturday

മോഡലുകളുടെ മരണം : സൈജുവിന്റെ കാർ 
കസ്‌റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


കൊച്ചി
മുൻ മിസ്‌ കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്‌റ്റിലായ സൈജു തങ്കച്ചന്റെ ഔഡി കാർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സഹോദരന്റെ കാക്കനാട്ടെ വീട്ടിൽനിന്നാണ്‌ അന്വേഷകസംഘം കാർ കസ്‌റ്റഡിയിലെടുത്തത്‌. ഇന്റീരിയർ ഡിസൈനറായ സൈജു ഒരുവർഷംമുമ്പ്‌ തൃശൂർ സ്വദേശിയിൽനിന്ന്‌ 20 ലക്ഷം രൂപയ്‌ക്കാണ്‌ കാർ വാങ്ങിയത്‌. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ കൈമാറിയില്ല. കാർ വാങ്ങാൻ എവിടെനിന്ന്‌ പണം ലഭിച്ചെന്നും അന്വേഷിക്കും.

ഫോർട്ട്‌ കൊച്ചി നമ്പർ 18 ഹോട്ടലിൽ നിശാപാർടിയിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ സൈജു കൈമാറി. ഇവരെ ചോദ്യംചെയ്യും. സൈജു കൊച്ചിയിലും സംസ്ഥാനത്തിന് പുറത്തുമായി വിവിധയിടങ്ങളിൽ നിശാപാർടിയിൽ പങ്കെടുത്തിട്ടുണ്ട്‌. ഇവ സംഘടിപ്പിച്ചവരെക്കുറിച്ചും അന്വേഷിക്കും.

മയക്കുമരുന്ന് ഇടപാടുകാരുമായി ആശയവിനിമയം നടത്തിയതായി മൊബൈൽ, വാട്‌സാപ്‌ ചാറ്റുകളിൽനിന്ന്‌ കണ്ടെത്തി. ഇവരെക്കുറിച്ചും അന്വേഷിക്കും. ചൊവ്വാഴ്ചവരെയാണ് സൈജുവിനെ കസ്റ്റഡിയിൽ നൽകിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top