കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം നിർത്തിവച്ചിരുന്ന ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച ഭാഗികമായി പുനരാരംഭിച്ചു. 29 വിമാനങ്ങളാണ് സംസ്ഥാനത്ത് ആദ്യ ദിനം സർവീസ് നടത്തിയത്. കൊച്ചിയിൽനിന്ന് 17 വിമാനം സർവീസ് നടത്തി.
തിരുവനന്തപുരം-–- ആറ്, കരിപ്പൂർ –- രണ്ട്, കണ്ണൂർ- –- നാല് എന്നിങ്ങനെയാണ് മറ്റ് സർവീസുകള്‍. മുംബൈയിൽനിന്ന് 21 പേരും ബംഗളൂരുവിൽ നിന്ന് 72 പേരുമായണ് വിമാനങ്ങൾ കരിപ്പൂരിലെത്തിയത്. ഒരു വിമാനം റദ്ദാക്കി.
കൊച്ചിയിൽ നിന്ന് 16 യാത്രക്കാരുമായാണ് വിമാനം കണ്ണൂരിലെത്തിയത്. ഇതേ വിമാനം ഏഴു യാത്രക്കാരുമായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തി. 17 വിമാനങ്ങളാണ് കൊച്ചിയിൽ സർവീസ് നടത്തിയത്. യാത്രക്കാരില്ലാത്തതിനാൽ ഏഴ് വിമാനം റദ്ദാക്കി. ഡൽഹി, ചെന്നൈ, ബംഗളൂരു, മധുര, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് തിരുവനന്തപുരത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..