കോട്ടയം
സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷും ക്രൈം നന്ദകുമാറുമായി താൻ കൂടിക്കാഴ്‌ച നടത്തിയെന്ന് പി സി ജോർജ്. എറണാകുളം റസ്‌റ്റ് ഹൗസ് രണ്ടാംനമ്പർ മുറിയിലാണ് കണ്ടത്. തീയതി ഓർക്കുന്നില്ലെന്നും ജോർജ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
സ്വർണകള്ളക്കടത്ത് സംബന്ധിച്ച കാര്യങ്ങളാണ് സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വപ്‌ന മൂന്നുപേജിൽ എഴുതി ഒപ്പിട്ട് തന്നതായും പി സി ജോർജ് പറഞ്ഞു. ക്രൈം നന്ദകുമാർ മിക്കവാറും വിളിക്കാറുണ്ട്. പലതവണ തമ്മിൽ കണ്ടിട്ടുമുണ്ട്.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മൂന്നുപേരെ ആരോപണമുന്നയിച്ച് രാജിവയ്‌പ്പിച്ചിട്ടുണ്ട്. അപ്രകാരം അന്നത്തെ മുഖ്യമന്ത്രിക്ക് ആഭ്യന്തരം ഒഴിയേണ്ടിവന്നു. അന്നൊന്നും തനിക്കെതിരെ നടപടി സ്വീകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചെയ്‌തികൾക്കെതിരെ ഗവർണർക്കും പ്രസിഡന്റിനും പരാതിനൽകുമെന്നും പി സി ജോർജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..