ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ കാണേണ്ടതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന് ഉദ്‌ഘോഷിച്ച നവോത്ഥാന നായകന്റെ പേരിലുള്ള സർവകലാശാലയാണ് അത്. ആ സർവകലാശാലയുടെ ഭാഗമായി നിയമിക്കപ്പെടുന്നവർ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിവുള്ളവരാണോ എന്നാണ് ചിന്തിക്കേണ്ടത്. അതിനു പകരം ജാതിമത പരിഗണനവച്ച് വിലയിരുത്തുന്നത് ഗുരു മുന്നോട്ടുവച്ച ആശയങ്ങൾക്ക് വിരുദ്ധമായിരിക്കും. ഏത് പ്രശ്‌നത്തിലും എസ്‌എൻഡിപിക്ക് അവരുടെ നിലപാട് പ്രഖ്യാപിക്കാൻ പൂർണമായ അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..