തൃക്കരിപ്പൂർ
ജീവിത പ്രാരാബ്‌ദങ്ങൾക്കിടയിൽ ഹമീദിനെ തേടിയെത്തിയത് 80 ലക്ഷം. കാരുണ്യയുടെ കെവി 119892 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മാവിലാകടപ്പുറം ഒരിയരയിലെ കെ സി ഹമീദിനാണ് ശനിയാഴ്‌ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ സമ്മാനം. വെള്ളി വെകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വിൽപനക്കെത്തിയ മാവിലാകടപ്പുറത്തെ കൃഷ്ണനിൽ നിന്നാണ് ഏഴ് ടിക്കറ്റ് വാങ്ങിയത്. ചെറിയ വള്ളത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുകയാണ് ഹമീദ്. നാല് മക്കളിൽ ഇളയവനായ അഷ്റഫ് ജന്മനാ ശാരീരിക വൈകല്യം മൂലം പ്രയാസപ്പെടുന്നു. മകന്റെ ചികിത്സക്കും വീട് നിർമാണത്തിനുമായി ലക്ഷങ്ങളുടെ ബാധ്യത അലട്ടുന്നതിനിടെയാണ് ലോട്ടറി അടിച്ചത്. ടിക്കറ്റ് പടന്ന കടപ്പുറം സർവീസ് സഹകരണ ബാങ്കിൽ കെെമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..