തളിപ്പറമ്പ്
സ്‌കൂട്ടറിലെത്തി സ്‌ത്രീകളുടെ മാല കവർന്ന കേസിൽ പിടിയിലായ പ്രതിയെ തെളിവെടുപ്പിന് തളിപ്പറമ്പിലെത്തിച്ചു. പാനൂർ കൂരാറ കടേപ്രം തെരുവ് ഭാഗത്ത് ചാലിൽ വീട്ടിൽ ഫാസിലിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. 24നാണ് വടക്കാഞ്ചേരി അടുക്കം, പാലകുളങ്ങര ശാസ്താ റോഡ്, കീഴാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സ്‌ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഒരു മണിക്കൂറിനുള്ളിൽ എട്ട് പവനാണ് കവർന്നത്. നിരവധി മോഷണക്കേസുകളിലെ പ്രതിയെ എറണാകുളത്തുവച്ചാണ് പിടികൂടിയത്. ചെപ്പനൂലിലെ വീട്ടിലേക്ക് പോകുന്ന ഇ ശാന്തയുടെ മൂന്നേകാൽ പവൻ സ്വർണമാല വടക്കാഞ്ചേരി അടുക്കത്ത് വച്ചും, തൃച്ചംബരം മുയ്യം റോഡിൽ നടക്കാനിറങ്ങിയ ഉമാ നാരായണന്റെ മൂന്നു പവന്റെ മാലയും പാലകുളങ്ങര ശാസ്താ റോഡിൽ എം ജയമാലിനിയുടെ രണ്ട് പവൻ മാലയും കീഴാറ്റൂരിൽ വച്ചുമാണ് കവർന്നത്. പ്രതിയുടെ പേരിൽ വിവിധ ജില്ലകളിലായി പിടിച്ചുപറി, മോഷണം, പോക്കറ്റടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..