തൊടുപുഴ
ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ഞായറാഴ്ച ജില്ലയിൽ 134 കേസുകൾ എടുത്തു. ആകെ 28 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തൊടുപുഴയിൽ 13 കേസും വണ്ടൻമേട് 11 കേസും രജിസ‌്റ്റർ ചെയ‌്തു. കരിണ്ണൂരിലും മൂന്നാറിലും പത്തുവീതം കേസുണ്ട‌്.കരിങ്കുന്നം-, വാഗമൺ എന്നിവിടങ്ങളിൽ- ഒമ്പത് വീതവും ഉടുമ്പൻചോല, പീരുമേട്-, ദേവികുളം, കുമളി, മറയൂർ-, ഇടുക്കി, മുരിക്കാശേരി എന്നിവിടങ്ങളിൽ മൂന്നു വീതവും കേസെടുത്തു. കാളിയാർ-, കാഞ്ഞാർ- സ‌്റ്റേഷനുകളിൽ അഞ്ചു വീതവും കുളമാവ്-, രാജാക്കാട്-, വെള്ളത്തൂവൽ സ‌്റ്റേഷനുകളിൽ- നാലു വീതവും നെടുങ്കണ്ടം-, ശാന്തൻപാറ-, കട്ടപ്പന സ‌്റ്റേഷനുകളിൽ- രണ്ട് വീതവും കേസുണ്ട‌്. കമ്പംമെട്ട്-, പെരുവന്താനം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ- ഓരോ കേസുണ്ട‌്. വണ്ടിപ്പെരിയാറിൽ- എട്ട് കേസെടുത്തപ്പോൾ ഉപ്പുതറ, അടിമാലി സ‌്റ്റേഷൻ പരിധിയിൽ- ആറ് കേസുകൾ വീതവുമെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..