തൊടുപുഴ
നാടൻ കപ്പപ്പുഴുക്കും മീൻ കറിയും, കറുമുറെ കഴിക്കാൻ മൊറുമൊറു ചിക്കൻ, തട്ടുദോശ, പാനിപൂരി, അറേബ്യന്‍ കബാബ്. ഹോട്ടല്‍ മെനു വായിച്ചതല്ലട്ടോ. ന്യൂമാന്‍ കോളേജ് ഫുഡ്ഫെസ്റ്റിലെ രുചികളാണിത്. തനി നാടന്‍ മുതല്‍ ഉത്തരേന്ത്യനും കടല്‍കടന്നെത്തുന്നവയും വരെ ഒരു കുടക്കീഴിലുണ്ടായിരുന്നു.
അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണർ എൻ സി ബേബിച്ചൻ ഉദ്ഘാടനം ചെയ്തു. 15ഓളം സ്റ്റാളുകളുണ്ട്. സ്ഥിരം വിഭവങ്ങൾക്ക് പുറമേ, പ്രത്യേകം മെനുവുമുണ്ടായി. നസ്രായന്റെ രുചിക്കൂട്ട്, ബുക്കാറോ ചിന്നക്കുട്ടി, ഫുഡിപ്രിസം തുടങ്ങിയ പേരുകൾ കേട്ടാല്‍ ആരായാലും ആ വഴിയൊന്ന് പോകും. തലപ്പാക്കട്ടി ബിരിയാണി, മലബാറി ഉന്നക്കായ, ബോളിയും ബീഫും വിളമ്പിയ സ്റ്റാളിലായിരുന്നു തിരക്കേറെ. അധ്യാപകരും കട്ട സപ്പോർട്ടാണ് ഫുഡ് ഫെസ്റ്റിന് ഊർജം കൂട്ടിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മികച്ച സ്റ്റാളുകൾക്ക് സമ്മാനങ്ങളും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..