ഇടുക്കി
നാടിന്റെ വാക്കും ജനതയുടെ ശബ്ദവും സംസ്‌കാരവുമായ ദേശാഭിമാനി, പ്രചാരണ പ്രവർത്തനങ്ങളിൽ വൻ മുന്നേറ്റം. ജില്ലയിലെമ്പാടും പ്രചാരണം അവസാനഘട്ടത്തിലാണ്. ഒരാഴ്‌ചയായി തുടരുന്ന ക്യാമ്പയിനിൽ ആയിരങ്ങൾ ദേശാഭിമാനി വാർഷികവരിക്കാരായി. പാർടി നേതാക്കളും പ്രവർത്തകരും വ്യാപാരസ്ഥാപനങ്ങളും വീടുകളും കയറി ചേർക്കുന്നുണ്ട്. വ്യക്തികളെയും കാണുന്നു. ഹൈറേഞ്ചിലും ലോറേഞ്ചിലും കാർഷിക–-തോട്ടം മേഖലയെന്ന് വ്യത്യാസമില്ലാതെയാണ് വരിക്കാരാകുന്നത്. ജില്ലയിൽ മുൻനിരയിലെത്തുകയാണ് ലക്ഷ്യം. രാജാക്കാട് ആദ്യഘട്ടം ഏറ്റുവാങ്ങി
രാജാക്കാട് ഏരിയയിൽ ദേശാഭിമാനി പത്രത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ആദ്യഘട്ടം ചേർത്ത 517 പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടനിൽനിന്ന് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ വി എ കുഞ്ഞുമോൻ, സുമ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ക്വാട്ട പൂർത്തീകരിച്ച കജനാപ്പാറ ലോക്കൽ കമ്മിറ്റിയെയും കൂടുതൽ പത്രം ചേർത്ത രാജാക്കാട് പഞ്ചായത്ത് പ്രിസിഡന്റ് എം എസ് സതിയെയും യോഗം അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..