കൊച്ചി
എംജി റോഡിന് സമീപം സ്വകാര്യവ്യക്തികൾ കൈവശം വച്ചിരിക്കുന്ന കൊച്ചി നഗരസഭയുടെ 16 സെന്റ് ഭൂമി തിങ്കളാഴ്‌ച മേയറുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം സന്ദർശിക്കുമെന്ന കൗൺസിൽ തീരുമാനം നടപ്പായില്ല. ചൊവ്വാഴ്‌ചത്തേക്ക് സന്ദർശനം മാറ്റിയെന്ന് തിങ്കളാഴ്‌ച വൈകിട്ട് മേയർ അറിയിച്ചു.
സ്ഥലം നഗരസഭയുടെ അനാസ്ഥമൂലം അന്യാധീനപ്പെടുന്നത് വെള്ളിയാഴ്‌ച കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഉന്നയിച്ചതിനെത്തുടർന്ന് വിവാദമായപ്പോഴാണ് തിങ്കളാഴ്‌ച പ്രതിപക്ഷനേതാവിനും ഉദ്യോഗസ്ഥർക്കും ചെയർമാൻമാർക്കുമൊപ്പം സന്ദർശിക്കാമെന്ന് മേയർ ഉറപ്പുനൽകിയത്. നിരവധി പ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും ഭൂമി സംരക്ഷിക്കാൻ നടപടി ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി കൗൺസിലിൽ പറഞ്ഞു. സ്ഥലം മതിൽകെട്ടി സംരക്ഷിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ലെന്നും അദ്ദേഹം കൗൺസിലിൽ ഉന്നയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..