മങ്കൊമ്പ്
ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറിയും സിപിഐ എം രാമങ്കരി ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായ ശരവണന്റെ കാർ തല്ലിത്തകർത്ത അക്രമികൾ സ്‌കൂട്ടർ അഗ്നിക്കിരയാക്കി.
ഞായർ രാത്രിയും തിങ്കൾ പുലർച്ചെയുമായാണ് സംഭവം. രാത്രി 8.30 ഓടെ മങ്കൊമ്പിൽനിന്നും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് രഞ്ജിത്ത്, യൂണിറ്റ് സെക്രട്ടിറി ജിത്തു തുടങ്ങിയവരുമായി കാറിൽ രാമങ്കരിയിലേക്ക് വരുമ്പോൾ എസി റോഡിൽ മെമ്മറീസ് ഹോട്ടലിനു മുൻവശത്ത് എത്തിയപ്പോൾ പത്തോളം വരുന്ന സംഘം തടഞ്ഞുനിർത്തി. താക്കോൽ ഊരി എടുത്തശേഷം കാർ തല്ലിത്തകർക്കുകയായിരുന്നു.
അസഭ്യം വിളിച്ച് ശരവണനുൾപ്പെടെയുള്ളവരെ മർദിച്ച സംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. പാർടി പ്രവർത്തകരെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെ 1 .45ന് ശരവണന്റെ വീടിനു മുൻ വശത്ത് പാർക്കുചെയ്‌തിരുന്ന പുതിയ ആക്‌ടീവ സ്‌കൂട്ടറിന് തീയിട്ടു. ചങ്ങനാശേരിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണയച്ചത്.
ശരവണൻ രാമങ്കരി പൊലീസിൽ പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..