ആര്യനാട്
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമാണങ്ങൾ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അരുവിക്കര മണ്ഡലത്തിലെ പട്ടകുളം - പേഴുംമൂട് റോഡിന്റെ നിർമാണഉദ്ഘാടനവും പള്ളിവേട്ട - കാനക്കുഴി കൊണ്ണിയൂർ റോഡുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉറിയാക്കോട് ജങ്‌ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെന്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പാക്കുന്ന കാര്യം ധനവകുപ്പിനോട് ആലോചിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഒമ്പത് കോടി ചെലവഴിച്ചാണ് പട്ടകുളം -പേഴുംമൂട് റോഡിന്റെ നവീകരണം. അഞ്ച് കോടി ചെലവഴിച്ചാണ് പള്ളിവേട്ട- കാനക്കുഴി കൊണ്ണിയൂർ റോഡ് നവീകരിച്ചത്. ചടങ്ങിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി വിജുമോഹൻ, വൈസ് പ്രസിഡന്റ് എ ഷീജ, ജില്ലാ പഞ്ചായത്ത് അംഗം എ മിനി, വി ആർ വിമല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹരിസുധൻ, വി രമേശ്, കമൽ രാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..