08 May Wednesday

വിജയച്ചുവപ്പ്

സ്വന്തം ലേഖകന്‍Updated: Friday May 20, 2022

പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത എൽഡിഎഫ് സ്ഥാനാർഥി എ ബിന്ദുമോളെ ആനയിച്ച് നടത്തിയ ആഹ്ലാദപ്രകടനം

കൊല്ലം
ജില്ലയിലെ ആറു പഞ്ചായത്ത്‌ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്തും വെന്നിക്കൊടി നാട്ടി എൽഡിഎഫിന്റെ  ഉജ്വല മുന്നേറ്റം. കോൺ​ഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. 
വെളിയം പഞ്ചായത്തിലെ കളപ്പില, ക്ലാപ്പനയിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കൽ, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാർഡുകളാണ് എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ സ്വന്തമാക്കിയത്. നാന്തിരിക്കലും സംഗമവും കോൺഗ്രസിൽനിന്നും കഴുതുരുട്ടി ബിജെപിയിൽനിന്നും പിടിച്ചെടുത്തതാണ്‌. 
കഴുതുരുട്ടി വാർഡിൽ സിപിഐ എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺ​ഗ്രസിലെ തോമസ് മൈക്കിളാണ് രണ്ടാമത്–- 240 വോട്ട്. 162 വോട്ടാണ് ബിജെപി സ്ഥാനാർഥി ലിനിക്കു ലഭിച്ചത്. ശൂരനാട് വടക്ക് സംഗമം വാർഡിൽ സിപിഐയിലെ ബി സുനിൽകുമാർ 169 വോട്ടിനാണ് വിജയിച്ചത്. 510 വോട്ട് നേടിയ സുനിൽകുമാർ കോൺ​ഗ്രസിലെ സുധികുമാറിനെയാണ് പരാജയപ്പെടുത്തിയത് (341 വോട്ട്). ബിജെപിയിലെ ​ഗോപീഷ് 265 വോട്ട് നേടി. 
കോൺഗ്രസിലെ ഷൈനി ജോൺസൺ രാജിവച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പെരിനാട് നാന്തിരിക്കൽ വാർഡ്‌ സിപിഐയിലെ എ ബിന്ദുമോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിടിച്ചത്. ബിന്ദുമോൾ 703 വോട്ടും കോൺ​ഗ്രസിലെ സുജ അത്തനേഷ്യസ് 338 വോട്ടും ബിജെപിയിലെ ഷീജ ജോയ് -44 വോട്ടും നേടി. ക്ലാപ്പന കിഴക്ക് 11–-ാം വാർഡ് എൽഡിഎഫ് 379 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിർത്തി. സിപിഐ എമ്മിലെ വി ആർ മനുരാജാണ് ജയിച്ചത് (750 വോട്ട്). കോൺ​ഗ്രസിലെ എസ് വിക്രമൻ 371 വോട്ട് നേടി. ബിജെപി സ്ഥാനാർഥി എസ് വിനയന് 63 വോട്ട് മാത്രം. 
വെളിയം പഞ്ചായത്തിലെ കളപ്പില വാർഡിൽ സിപിഐ എമ്മിലെ ശിസ സുരേഷ് 269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ശിസ സുരേഷ് 671, അശ്വതി വിശ്വനാഥ് (ബിജെപി) 402,  താര രാജീവ് (കോൺ​ഗ്രസ്) 222. എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച വെളിനല്ലൂരിലെ മുളയറച്ചാൽ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നിസാർ വട്ടപ്പാറ 399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐയിലെ ഷീജ നൗഷാദ് 394 വോട്ടുനേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top