26 April Friday

മരണം 150; വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 കാസർകോട് 

ജില്ലയിൽ  കോവിഡ്  രോഗബാധയെ തുടർന്നുണ്ടാകുന്ന  മരണനിരക്ക്  വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. എ വി രാംദാസ് അറിയിച്ചു. 
ഫെബ്രുവരി മൂന്നിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്‌ മുതൽ ജൂലൈ 17 വരെ ജില്ലയിൽ ഒരുമരണവുമുണ്ടായില്ല. അതിന് ശേഷം  വെള്ളിയാഴ്‌ച വരെ 150 മരണമുണ്ടായി. കൂടുതൽ പേരും 60 വയസിനു മുകളിലുള്ളവരാണെങ്കിലും യുവാക്കൾക്കിടയിലും മരണം കൂടുതലായി സംഭവിക്കുന്നുണ്ട്‌. 60 വയസിന്‌ മുകളിൽ പ്രായമുള്ളവരും ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കണം. ശാരീരിക അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകണം. നിർബന്ധമായും മാസ്‌ക്ധരിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം ശീലമാക്കണം. ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം. ഛർദി, വിശപ്പില്ലായ്മ, അടിവയറ്റിൽ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസം എന്നിവ  അനുഭവപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top