ചാലക്കുടി> നവജാത ശിശുവിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയ അമ്മ അറസ്റ്റിൽ. മലക്കപ്പാറ ആദിവാസി കോളനിയിലെ സിന്ധു (23) ആണ് അറസ്റ്റിലായത്. അവിവാഹിതയായ സിന്ധു ചൊവ്വാഴ്ചയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. അമിത രക്തസ്രാവത്തെ തുടർന്ന് സിന്ധുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ നവജാത ശിശുവിന്റെ മൃതദേഹം സമീപത്തെ തോട്ടിൽ കാണുകയും ചെയ്തു.
അസ്വാഭാവിക മരണത്തിന് കഴിഞ്ഞദിവസം മലക്കപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്നാണ് ചികിത്സയിലിരിക്കുന്ന സിന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റെത്തി നടപടി ക്രമം പൂർത്തിയാകുന്നതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..