തിരുവനന്തപുരം> തിരുവനന്തപുരം ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് മർദ്ദനമേറ്റ മധ്യവയസ്‌കൻ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം.
ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്‌ടിച്ചെന്നാരോപിച്ച് ചന്ദ്രനെ ചിലർ മർദ്ദിക്കുകയും കെട്ടിയിടുകയുമായിരുന്നു. ഇവർ പിന്നീട് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് പൊലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് ചന്ദ്രനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നും മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും ചെയ്‌തു. പരാതിക്കാർ കേസ് വേണ്ടെന്ന് പറഞ്ഞതോടെ ചന്ദ്രനെ സഹോദരിയുടെ ജാമ്യത്തിൽ പൊലീസ് വിട്ടയക്കുകയും ചെയ്‌തു. അടുത്ത ദിവസം ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ചന്ദ്രനെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുച്ചു. കുടലില്‍ അണുബാധ കണ്ടെത്തയോടെ ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് മരണപ്പെട്ടത്. ചന്ദ്രന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..