കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്നതിലെ നിലപാടറിയിക്കുന്നതിന് എൻഫോഴ്സ്‌മെന്റ് വീണ്ടും സാവകാശം തേടി. ആറാംതവണയാണ് കേന്ദ്ര ഏജൻസി സമയം തേടുന്നത്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ രണ്ടുദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്‌ചയും ഒഴിഞ്ഞുമാറി. അന്വേഷണത്തിൽ ഇഡിക്ക് പരിമിതി ഉണ്ടെന്നും അന്വേഷിക്കാവുന്ന വിഷയങ്ങളുടെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കുകയാണെന്നും കോടതിയെ അറിയിച്ചു.
പ്രതികളെ സഹായിക്കാൻ ഇഡി ഒത്തുകളിക്കുകയാണെന്ന് ഹർജിഭാഗം ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും എൻഫോഴ്സ്‌മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..