കണ്ണൂർ
‘എന്റെ മോന് അഞ്ചുമാസം കൊടുത്തെങ്കിൽ, അവൻ പഠിച്ചിറങ്ങിയേനേ... അവർ അത് നൽകിയില്ലല്ലോ...’–- ആ അച്ഛന്റെ നിലവിളി എല്ലാവരിലും വേദന പടർത്തി. ഒരുകാലത്ത് താൻ വിശ്വസിച്ച കോൺഗ്രസ് പ്രസ്ഥാനംതന്നെ മകന്റെ ജീവനെടുത്തത് തളിപ്പറമ്പ് പട്ടപ്പാറയിലെ ഐജി റോഡിൽ രാജേന്ദ്രനെ ഉലച്ചു.
രണ്ടുമക്കളിൽ മൂത്തയാളാണ് ധീരജ്. പഠിക്കാൻ മിടുക്കൻ. കോഴ്‌സ് കഴിഞ്ഞ് കുടുംബത്തിന്റെ അത്താണിയാകുമെന്ന പ്രതീക്ഷ. ധീരജ് നൽകിയ ഉറപ്പും അതായിരുന്നു. ആ പ്രതീക്ഷകൾക്ക് മേലാണ് കോൺഗ്രസ് കത്തികുത്തിയിറക്കിയത്. ‘ആ ദുഷ്‌ടന്മാരോട് എന്നെക്കൂടിക്കൊല്ലാൻ പറയൂ’–-ധീരജിന്റെ അമ്മ പുഷ്‌കല മയക്കത്തിൽ നിന്നുണരുമ്പോഴെല്ലാം വിളിച്ചുപറഞ്ഞു. ധീരജിന്റെ സഹോദരൻ അദ്വൈത് മനസ്സ് മരവിച്ച നിലയിൽ. വിവരമറിഞ്ഞെത്തിയ കൂട്ടുകാരോടുപോലും ഒരുവാക്കും മിണ്ടുന്നില്ല.തിങ്കളാഴ്‌ച വൈകിട്ടുമുതൽ തളിപ്പറമ്പ് ‘അദ്വൈത’ത്തിലെ രംഗങ്ങൾ ആരുടേയും കരളലിയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..