ഇരിട്ടി > മുൻ ഡിസിസി അംഗവും ആദിവാസി കോൺഗ്രസ‌് നേതാവുമായ പി കെ കരുണാകരൻ ഉൾപ്പെടെ 20 പ്രവർത്തകർ കുടുംബസമേതം കോൺഗ്രസ‌് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവറത്തിക്കാൻ തീരുമാനിച്ചു.
വികസന ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ എൽഡിഎഫ‌് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന‌് കോൺഗ്രസ‌് വിട്ടവർ പറഞ്ഞു. പാലുമ്മി ജസി, സെലിൻ കോഴിയോട‌്, സുനിൽ, നാരായണി കണ്ണൻ, സധീഷ‌് ബ്ലോക്ക‌് 11, ഭരതൻ ബ്ലോക്ക‌് 13, സിമി സുനിൽ, ഷെഹീറ, ജനാർദനൻ, ബി ബാലൻ, കെ എസ‌് ബാലൻ, ഖമറുന്നീസ, താഹിറ ടീച്ചർ തുടങ്ങിയവരാണ‌് രാജിവച്ചത‌്. ആറളം പഞ്ചായത്ത‌് ആറാം വാർഡിൽ ഉൾപ്പെടുന്ന ആറളം ഫാമിലെ പ്രവർത്തകരാണ‌് രാജിവച്ചത്. കക്കുവയിൽ ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രാജിവച്ചവരെ സ്വീകരിച്ചു.
ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസയിൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, സി വി ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത‌് എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ബിനോയ‌് കുര്യൻ, ഫാം എൽഡിഎഫ‌് സ്ഥാനാർഥി മിനി ദിനേശൻ, ബ്ലോക്ക‌് പഞ്ചായത്ത‌് സ്ഥാനാർഥി കെ ബി ഉത്തമൻ, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..