സ്വന്തം ലേഖകൻ
ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ഒരുകോടി രൂപ കെെക്കൂലി വാങ്ങിയെന്ന തന്റെ ആരോപണങ്ങൾക്ക് കൃത്യമായ തെളിവ് ഹാജരാക്കിയ സിഡിയിലുണ്ടെന്ന് ബാറുടമാ നേതാവ് ബിജുരമേശ് ആവർത്തിച്ചു. കോടതിയിൽ ഹാജരാക്കിയ സിഡിയെക്കുറിച്ച് അന്വേഷിക്കണമെന്ന കോടതി നിർദേശത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. താൻ ആർക്കെതിരെയും കള്ളസാക്ഷി പറഞ്ഞിട്ടില്ല. ഡിവൈസാണ് പരിശോധിക്കേണ്ടത്. ഇത് രണ്ട് തവണ ആവശ്യപ്പെട്ടു. വിജിലൻസിന് നൽകാൻ അവിശ്വാസം ഉണ്ടായിരുന്നു. അത് നാളിതുവരെ പരിശോധിച്ചിട്ടില്ല. ഡിവൈസ് പുറത്തു വിടുകയാണെങ്കിൽ താൻ പറഞ്ഞ കാര്യങ്ങളെല്ലാം പുറത്തു വരും.
പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ഭയം കൊണ്ടാണ് പുതിയ കേസുകൾ. ജയിലിൽ പോകാനും തയാറാണ്. യുഡിഎഫ് കാലത്ത് എന്തിനും ഏതിനും പിരിവായിരുന്നു. പല രീതിയിലാണ് പീഡിപ്പിച്ചത്. സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഹൃദയം പൊട്ടി മരിച്ചു പോയേനെ. കാലു പിടിച്ചു പറഞ്ഞത് കൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യമൊഴിയിൽ ഒഴിവാക്കിയത്. യാചിക്കും പോലെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മജിസ്‌ട്രേട്ട് കോടതിയിൽ എന്ത് കണ്ടെത്തും എന്നത് കാത്തിരുന്നു കാണാം.
വഴിത്തിരിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. 164 മൊഴി കൊടുത്ത സമയത്ത് നൽകിയ സിഡി, ഡിവൈസ് എന്നിവ ഇതുവരെ ഒരു ഏജൻസിയും പരിശോധിച്ചിട്ടില്ല. രണ്ട് തവണ വിജിലൻസ് കോടതിയിൽ പരാതി പറഞ്ഞു. തനിക്കെതിരെ കോടതിയിൽ ഹർജി നൽകിയത് ചെന്നിത്തലയുടെ ബിനാമിയാണെന്നും ബിജു രമേശ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..