തിരുവനന്തപുരം > അനുപമ എസ് ചന്ദ്രന്റേതെന്നു കരുതുന്ന കുഞ്ഞിനെ തിരികെ എത്തിച്ചു. ഞായർ രാത്രി എട്ടരയോടെ ഹൈദരാബാദ്–- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് തിരിച്ചെത്തിച്ചത്. കുഞ്ഞിനെ നഗരത്തിലുള്ള ശിശുഭവനിൽ പാർപ്പിച്ചിരിക്കുകയാണ്.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘമാണ് ആന്ധ്രപ്രദേശിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർക്കാണ് സംരക്ഷണച്ചുമതല. കുഞ്ഞ്, അനുപമ, അജിത് എന്നിവരുടെ ഡിഎൻഎ പരിശോധന ഉടൻ നടത്തും. അനുപമയുടെ കേസ് തിരുവനന്തപുരം കുടുംബകോടതി 30ന് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..