കൊച്ചി > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥൻ മാറിയത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായെന്നും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയപ്പോൾ കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു. ഈ മാസം 30 ന് മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ്
ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. കേസ് ചൊവ്വാഴ്‌ച പരിഗണിച്ചേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..