മാസ്‌കിട്ട്, സാനിറ്റൈസറിട്ട് വോട്ട് ചെയ്യാൻ വരൂ
തിരുവനന്തപുരം അഞ്ച് ജില്ലയിലുള്ളവർ ഇന്ന് ബൂത്തിലേക്ക് നീങ്ങുകയാണ്. കോവിഡ് പശ്‌ചാത്തലത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യത്യസ്തമായ രീതിയിലാണ് നടക്കുക. മാസ്ക് ധരിച്ചും സാനിറ്റൈസർ കൈയിൽ കരുതിയും കൂട്ടം കൂടാതെയും ജനാധിപത്യത്തിലെ നമ്മുടെ അവകാശം വിനിയോഗിക്കാം. ശ്രദ്ധിക്കാം ● വായും മൂക്കും മൂടുന്ന തരത്തിൽ മാസ്ക് നിർബന്ധം ● ബൂത്തിൽ കയറുന്നതിന് മുമ്പും ശേഷവും കൈയിൽ സാനിറ്റൈസർ ഇട്ട് തിരുമ്മുക ● 70 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, മറ്റു രോഗബാധിതർ എന്നിവർക്ക് ക്യൂ വേണ്ട. നേരിട്ട് ബൂത്തിൽ കയറാം. ● ബൂത്തിന് മുമ്പിൽ നിശ്ചിത അകലത്തിൽ രേഖപ്പെടുത്തിയ ഭാഗത്തുമാത്രം ക്യൂ നിൽക്കുക; സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ. ● മാസ്കും പിപിഇ കിറ്റും ധരിച്ച് എത്തുന്നവർ, ആവശ്യപ്പെട്ടാൽ മുഖം കാണിക്കണം ● കുട്ടികളെ ഒപ്പം കൂട്ടരുത് ● രജിസ്റ്ററിൽ ഒപ്പിടാൻ സ്വന്തം പേന കരുതുക ● കൈ കൊടുത്തോ ദേഹത്ത് തൊട്ടോ പരിചയം പുതുക്കേണ്ട വോട്ട് ഇങ്ങനെ ചെയ്യാം ● ബൂത്തിൽ പ്രവേശിക്കുന്നവരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റ് വിവരങ്ങളും ഒന്നാം പോളിങ് ഓഫീസർ പരിശോധിക്കും. ● കൈവിരലിൽ മഷി അടയാളം രണ്ടാം പോളിങ് ഓഫീസർ പതിപ്പിക്കും. ഒപ്പോ വിരലടയാളമോ പതിപ്പിക്കും ● തുടർന്ന് ലഭിക്കുന്ന സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫീസറുടെ പക്കലേക്ക് നീങ്ങാം. ● സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കുക. വോട്ടിങ് യന്ത്രം അദ്ദേഹം സജ്ജമാക്കും. ● രഹസ്യമായി വോട്ട് രേഖപ്പെടുത്തുക. (ത്രിതല പഞ്ചായത്തിലാണെങ്കിൽ മൂന്ന് ബാലറ്റിലും കോർപറേഷൻ/മുനിസിപ്പാലിറ്റി ആണെങ്കിൽ ഒരു ബാലറ്റിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്) ● ബീപ് ശബ്ദം കേൾക്കണം; വോട്ട് ചെയ്‌ത സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെ ചുവന്ന ലൈറ്റ് തെളിയണം. ● ത്രിതലപഞ്ചായത്തിൽ മൂന്ന് വോട്ടും രേഖപ്പെടുത്തി കഴിഞ്ഞാൾ നീണ്ട ബീപ് ശബ്ദം കേൾക്കും. ●ബൂത്തിലെത്തി വോട്ട് ഇടാൻ താൽപ്പര്യമില്ലെങ്കിൽ എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കാം. അപ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും. പോളിങ് ബൂത്തിലെ ക്രമീകരണം ● വോട്ടർമാർക്ക് സാനിറ്റൈസർ നൽകാൻ പോളിങ് അസിസ്റ്റന്റ് ഉണ്ടാകും ● ഒരേസമയം പരമാവധി മൂന്ന് വോട്ടർമാർമാത്രം ബൂത്തിനകത്ത് ● വാതിലും ജനലും തുറന്നിടുക ● പുറത്തുള്ള പ്രവർത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകൾ ഇടയ്‌ക്കിടെ സാനിറ്റൈസ് ചെയ്യണം ● സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. ● വോട്ട് ചെയ്ത ഉടൻ വീട്ടിലേക്ക് മടങ്ങാം ● വീട്ടിലെത്തിയാൽ സോപ്പിട്ട് നന്നായി കുളിക്കണം Read on deshabhimani.com