കോവിഡ്‌ : 7 ലക്ഷം പേര്‍കൂടി യൂറോപ്പിൽ മരിച്ചേക്കാം



ജനീവ യൂറോപ്പിൽ മാർച്ചിനുള്ളിൽ ഏഴുലക്ഷം പേർകൂടി കോവിഡ്‌ ബാധിച്ച്‌ മരിക്കാൻ സാധ്യതയെന്ന്‌ ലോകാരോഗ്യ സംഘടന.  യൂറോപ്പിലെ 53 രാജ്യത്തിലായി ആകെ മരണം 22 ലക്ഷം കവിയും. 2022 മാർച്ചോടെ 25 രാജ്യത്തിൽ സ്ഥിതി വഷളാകും. ആശുപത്രികൾ തിങ്ങിനിറയും. 49 രാജ്യത്ത്‌ ഐസിയു കിടക്കകൾ മതിയാകാതെ വരും. ഡൽറ്റ വ്യാപനവും കോവിഡ്‌ മാനദണ്ഡങ്ങളിൽ ഇളവ്‌ വരുത്തിയതും ഉൾപ്പെടെയുള്ള കാരണങ്ങളാണ്‌ സംഘടന ചൂണ്ടിക്കാട്ടുന്നത്‌. Read on deshabhimani.com

Related News