ജനീവ
യൂറോപ്പിൽ മാർച്ചിനുള്ളിൽ ഏഴുലക്ഷം പേർകൂടി കോവിഡ് ബാധിച്ച് മരിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിലെ 53 രാജ്യത്തിലായി ആകെ മരണം 22 ലക്ഷം കവിയും. 2022 മാർച്ചോടെ 25 രാജ്യത്തിൽ സ്ഥിതി വഷളാകും. ആശുപത്രികൾ തിങ്ങിനിറയും. 49 രാജ്യത്ത് ഐസിയു കിടക്കകൾ മതിയാകാതെ വരും. ഡൽറ്റ വ്യാപനവും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..