റഷ്യ പ്രകൃതിവാതകം 
കത്തിച്ചുകളയുന്നതായി 
റിപ്പോർട്ട്‌



ന്യൂയോർക്ക്‌ യൂറോപ്പിൽ ഊർജക്ഷാമം രൂക്ഷമായി തുടരുമ്പോൾ റഷ്യ പ്രകൃതിവാതകം വൻതോതിൽ കത്തിച്ചുകളയുന്നതായി റിപ്പോർട്ട്‌. ഫിൻലൻഡ്‌ അതിർത്തിയിലുള്ള റഷ്യൻ പ്ലാന്റിൽ പ്രതിദിനം ഒരുകോടി ഡോളർ (ഏകദേശം 79.78 കോടി രൂപ) വിലവരുന്ന വാതകം കത്തിച്ചുകളഞ്ഞതായി  ബിബിസി റിപ്പോർട്ട്‌ ചെയ്തു.   പോർട്ടോവയിലെ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റിലാണ്‌ വാതകം കത്തിക്കുന്നത്‌.  കയറ്റുമതി നിലച്ചതോടെയാണ്‌ റഷ്യയ്ക്ക് വാതകം കത്തിച്ചുകളയേണ്ടിവന്നതെന്ന്  ബ്രിട്ടനിലെ ജർമൻ അംബാസഡർ മിഗ്വൽ ബർഗർ പറഞ്ഞു. . വാതകപ്ലാന്റിലെ സാങ്കേതികത്തകരാർമൂലമാണ്‌ വാതകവിതരണം നിർത്തിയതെന്നും, വാതകം കത്തിച്ചുകളയുന്നതെന്നും  വിലയിരുത്തലുണ്ട്‌. റഷ്യയിൽനിന്നുള്ള വാതക ഇന്ധന വിതരണം നിലച്ചതോടെ യൂറോപ്പിലാകെ ഊർജ പ്രതിസന്ധി രൂക്ഷമാണ്‌. Read on deshabhimani.com

Related News