കമ്യൂണിസ്റ്റുകാർ തീവ്രവാദികളല്ല ; ഫിലിപ്പീൻ സർക്കാരിന്റെ ഹർജി തള്ളി
മനില കമ്യൂണിസ്റ്റുകാരെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഫിലിപ്പീൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഫിലിപ്പിനീസ് കമ്യൂണിസ്റ്റ് പാർടിയെയും അനുബന്ധ സംഘടനകളെയും തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി. മനില റീജണൽ ട്രയൽ കോടതി ജഡ്‌ജി മാർലോ മഗ്ഡോസ-മലഗറാണ് ഹർജി തള്ളിയത്. സർക്കാർ വിമർശകരെ കലാപകാരികളായി മുദ്രകുത്തുന്ന ‘റെഡ് ടാഗിങ്’ വിനാശകരമായ സമ്പ്രദായമാണെന്ന് കോടതി നിരീക്ഷിച്ചു. 2016 മുതൽ ഇക്കഴിഞ്ഞ ജൂൺവരെ അധികാരത്തിലിരുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ കീഴിൽ "റെഡ്-ടാഗിങ്’ സമ്പ്രദായം വളരെ വ്യാപകമായിരുന്നു. കമ്യൂണിസ്റ്റുകാരെ നേരിടാൻ മുൻ സൈനിക ഉദ്യോഗസ്ഥരുടെ കീഴിൽ ദൗത്യസംഘത്തെ വരെ നിയോഗിച്ചിരുന്നു. പ്രക്ഷോഭകര്‍, വിമർശകർ, ഇടതുപക്ഷ നേതാക്കൾ എന്നിവരെ ദൗത്യസംഘം കലാപകാരികളായി മുദ്രകുത്തി. Read on deshabhimani.com