ഇറാന്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പെണ്‍ ആരവം
തെഹ്‌റാൻ നാൽപ്പത് വർഷത്തിനുശേഷം ആദ്യമായി സ്‌റ്റേഡിയത്തിലെത്തി ഫുട്‌ബോൾ മത്സരം കണ്ട് ഇറാൻ വനിതകൾ. 500 സ്ത്രീകൾക്കാണ് തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരം കാണാൻ അനുമതി നൽകിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഭാഗങ്ങളിലായി ഇരിപ്പിടം ഒരുക്കിയിരുന്നു. 2019ൽ പുരുഷന്റെ വേഷത്തിൽ സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട ഫുട്‌ബോൾ ആരാധിക സഹർ കൊദയാരി വിചാരണക്കോടതി മുറ്റത്തുവച്ച് സ്വയം തീകൊളുത്തി മരിച്ചിരുന്നു. Read on deshabhimani.com