കളിക്കാർ ആറ്, ഗോൾ ഏഴ്‌



ലിസ്ബൺ പോർച്ചുഗീസ് ഫുട്ബോൾ ലീഗിൽ ഒമ്പതുപേരുമായി ബെലെനെൻസെസ് ടീമിനെ കളിപ്പിക്കാൻ നിർബന്ധിച്ചതിൽ വിവാദം. ബെൻഫിക്കയുമായായിരുന്നു മത്സരം. രണ്ടാംപകുതിയിൽ കളി ഉപേക്ഷിച്ചു. കോവിഡ് കാരണം 17 കളിക്കാരെ പുറത്തിരുത്തിയാണ് ബെലെനെൻസെസ് കളിക്കാനെത്തിയത്. ഒമ്പതുപേർമാത്രമായിരുന്നു ടീമിൽ. ഒടുവിൽ ഒമ്പതുപേർ കളത്തിലെത്തി. ഗോൾകീപ്പറായി പ്രതിരോധതാരം നിന്നു. ആദ്യപകുതി അവസാനിക്കുമ്പോഴേക്കും രണ്ട് പിഴവുഗോൾ ഉൾപ്പെടെ ഏഴ് ഗോൾ അവർ വഴങ്ങി. പരിക്കുകാരണം രണ്ട് കളിക്കാരെയും നഷ്ടപ്പെട്ടു. മറ്റൊരു കളിക്കാരനുംകൂടി പരിക്കേറ്റതോടെ ആറ് പേരായി. ഇതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. Read on deshabhimani.com

Related News