ലിസ്ബൺ
പോർച്ചുഗീസ് ഫുട്ബോൾ ലീഗിൽ ഒമ്പതുപേരുമായി ബെലെനെൻസെസ് ടീമിനെ കളിപ്പിക്കാൻ നിർബന്ധിച്ചതിൽ വിവാദം. ബെൻഫിക്കയുമായായിരുന്നു മത്സരം. രണ്ടാംപകുതിയിൽ കളി ഉപേക്ഷിച്ചു.
കോവിഡ് കാരണം 17 കളിക്കാരെ പുറത്തിരുത്തിയാണ് ബെലെനെൻസെസ് കളിക്കാനെത്തിയത്. ഒമ്പതുപേർമാത്രമായിരുന്നു ടീമിൽ. ഒടുവിൽ ഒമ്പതുപേർ കളത്തിലെത്തി. ഗോൾകീപ്പറായി പ്രതിരോധതാരം നിന്നു. ആദ്യപകുതി അവസാനിക്കുമ്പോഴേക്കും രണ്ട് പിഴവുഗോൾ ഉൾപ്പെടെ ഏഴ് ഗോൾ അവർ വഴങ്ങി. പരിക്കുകാരണം രണ്ട് കളിക്കാരെയും നഷ്ടപ്പെട്ടു. മറ്റൊരു കളിക്കാരനുംകൂടി പരിക്കേറ്റതോടെ ആറ് പേരായി. ഇതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..