ഐപിഎൽ നോക്കിയാകരുത്‌ പന്തുകളി: സ്‌റ്റിമച്ച്‌

image credit Igor stimac twitter


ന്യൂഡൽഹി ഇന്ത്യൻ ഫുട്‌ബോളിന്റെ മുന്നേറ്റത്തിന്‌ സമഗ്രമായ മാറ്റം അനിവാര്യമാണെന്ന്‌ പരിശീലകൻ ഇഗർ സ്‌റ്റിമച്ച്‌. ‘ഒരു സീസണിൽ 10 മാസമെങ്കിലും കളി വേണം. ഒരു താരം 50 മത്സരത്തിലെങ്കിലും ബൂട്ടണിയണം. ഐപിഎൽ ക്രിക്കറ്റിന്റെ സംപ്രേഷണവും മറ്റും പരിഗണിച്ചാകരുത്‌ ദേശീയ ടീമിന്റെ മത്സരങ്ങൾ’–-സ്‌റ്റിമച്ച്‌ പറഞ്ഞു. ഫുട്‌ബോൾ വികസനത്തിനായി പലരും പലതും ചെയ്യുന്നുണ്ടെന്നാണ്‌ പറയുന്നത്‌. അവർക്കെല്ലാം സ്വന്തംകാര്യമാണ്‌ വലുത്‌. രാജ്യത്തെ ജനങ്ങളെ ഐഎസ്‌എല്ലിനെയല്ല, ഫുട്‌ബോളിനെ സ്‌നേഹിക്കാനാണ്‌ താൻ ശ്രമിക്കുന്നതെന്നും സ്‌റ്റിമച്ച്‌ തുറന്നടിച്ചു. ഇതിനിടെ ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരങ്ങൾ കേരളത്തിൽ നടത്താനുള്ള ആഗ്രഹവും ക്രൊയേഷ്യക്കാരൻ ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News