വംശഹത്യ ഒഴിവാക്കാൻ നടപടിയുണ്ടായില്ല: സാകിയ ജഫ്രി

videograbbed image


ന്യൂഡൽഹി അടിയന്തര നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഗുജറാത്ത്‌ വംശഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന്‌ സാകിയ ജഫ്രി. വർഗീയസംഘർഷങ്ങൾ നടന്ന സമയത്ത്‌ സംസ്ഥാനത്ത്‌ പലയിടത്തും അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന്‌ സാകിയക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ സ്വീകരിക്കേണ്ട നടപടി വിശദീകരിക്കുന്ന പൊലീസ്‌ മാന്വൽ പ്രയോഗത്തിലില്ല. ഗുജറാത്തിലും ഡൽഹിയിലും ത്രിപുരയിലും എല്ലാം ഇതാണുണ്ടായതെന്നും- കപിൽ സിബൽ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോർട്ടിനെതിരായ ഹർജിയിലാണ്‌ സുപ്രീംകോടതിയിൽ വാദംകേൾക്കൽ പുരോഗമിക്കുന്നത്‌. 23ന്‌ വാദംകേൾക്കൽ തുടരും. Read on deshabhimani.com

Related News