ബിഹാറിൽ 24 സ്‌ത്രീകൾക്ക്‌ അനസ്‌‌തേഷ്യ നൽകാതെ വന്ധ്യംകരണം



പട്‌ന> ബിഹാറിൽ അനസ്‌‌തേഷ്യ നൽകാതെ സ്‌ത്രീകൾക്ക്‌ വന്ധ്യംകരണ ശസ്‌ത്രക്രിയ. അലറിവിളിച്ചവരെ ഓപറേഷൻ ടേബിളിൽ പിടിച്ചുകിടത്തി ശസ്‌ത്രക്രിയ പൂർത്തിയാക്കി. കഖരിയ ജില്ലയിലെ അലൗലി, പർബത്തത പിഎച്ച്‌സികളിലാണ്‌ അനസ്‌തേഷ്യ നൽകാതെ 24 സ്‌ത്രീകൾക്ക്‌ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയത്‌. സംഭവം വിവാദമായതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ ക്യാമ്പയിനിന്റെ ഭാഗമായി എൻജിഒയുടെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണം. 53 പേരെ തെരഞ്ഞെടുത്തതിൽ 24 പേർക്കായിരുന്നു ആദ്യഘട്ട ശസ്‌ത്രക്രിയ. ഇവർക്കാർക്കും അനസ്‌തേഷ്യ നൽകിയില്ല. ബ്ലേഡ്‌ കൊണ്ട്‌ ശരീരത്തിൽ മുറിക്കുന്നത്‌ അറിഞ്ഞിരുന്നെന്നും അസഹ്യമായ വേദനയായിരുന്നെന്നും പരാതി നൽകിയവരിൽ ഒരാൾ പറഞ്ഞു.  എന്നാൽ അനസ്‌ത്യേഷ്യ നൽകിയിരുന്നെന്നും ചിലരിൽ ഫലിച്ചില്ലെന്നുമാണ്‌ പിഎച്ച്‌സികളുടെ വിശദീകരണം. 2012ൽ അരാരിയ ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു. Read on deshabhimani.com

Related News