പോക്‌സോ കോടതി ഇരയെകൊണ്ട് പ്രതിയെ വിവാഹം കഴിപ്പിച്ചു
കട്ടക്ക് > ഒഡിഷയിൽ ബലാത്സംഗത്തനിരയായ പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ ജയിലിൽ വിവാഹിതരായി. പോക്‌സോ കോടതിയുടെയും ജയിൽ ഡയറക്ടർ ജറലിന്റെയും ഉത്തരവിനെ തുടർന്നായിരുന്നു വിവാഹമെന്ന് ചൗദ്വാർ സർക്കിൾ ജയിൽ സൂപ്രണ്ട് കുലമണി ബഹ്‌റ പറഞ്ഞു. കഴിഞ്ഞ മാസമാണ് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായത്. കഴിഞ്ഞവർഷം പ്രതിയിൽ നിന്ന് ഗർഭിണിയായ യുവതി ഒരാൺകുട്ടിയെ പ്രസവിച്ചു. വിചാരണ തടവുകാരനായ രാജേഷ് സിങ്ങിന്റെ ജാമ്യം വിവാഹത്തിനുശേഷമേ പരിഗണിക്കുവെന്ന് കോടതി പറഞ്ഞിരുന്നു. പ്രാദേശിക സന്നദ്ധ സംഘടനയുടെ സഹായത്തോടെ പോക്‌സോ കോടതിയിലെ അഭിഭാഷകന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. Read on deshabhimani.com