കട്ടക്ക് > ഒഡിഷയിൽ ബലാത്സംഗത്തനിരയായ പെൺകുട്ടിയും കേസിലെ പ്രതിയും തമ്മിൽ ജയിലിൽ വിവാഹിതരായി. പോക്‌സോ കോടതിയുടെയും ജയിൽ ഡയറക്ടർ ജറലിന്റെയും ഉത്തരവിനെ തുടർന്നായിരുന്നു വിവാഹമെന്ന് ചൗദ്വാർ സർക്കിൾ ജയിൽ സൂപ്രണ്ട് കുലമണി ബഹ്‌റ പറഞ്ഞു. കഴിഞ്ഞ മാസമാണ് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായത്.
കഴിഞ്ഞവർഷം പ്രതിയിൽ നിന്ന് ഗർഭിണിയായ യുവതി ഒരാൺകുട്ടിയെ പ്രസവിച്ചു. വിചാരണ തടവുകാരനായ രാജേഷ് സിങ്ങിന്റെ ജാമ്യം വിവാഹത്തിനുശേഷമേ പരിഗണിക്കുവെന്ന് കോടതി പറഞ്ഞിരുന്നു.
പ്രാദേശിക സന്നദ്ധ സംഘടനയുടെ സഹായത്തോടെ പോക്‌സോ കോടതിയിലെ അഭിഭാഷകന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..