ഫണ്ടില്ല; 5 ലാബ് പൂട്ടി, ജനിതക ശ്രേണീകരണം വൈകുന്നു



ന്യൂഡൽഹി > ഒമിക്രോൺ ഉൾപ്പെടെ കോവിഡ് വകഭേദങ്ങൾ സ്ഥിരീകരിക്കാനുള്ള  ജനിതക ശ്രേണീകരണ പരിശോധന  (ജീൻ സീക്വൻസിങ്) രാജ്യത്ത് വൈകുന്നത് ആവശ്യമായ  രാസവസ്തുക്കൾ വാങ്ങാന്‍ പണമില്ലാത്തതിനാലെന്ന് വെളിപ്പെടുത്തല്‍. മതിയായ ഫണ്ടില്ലാതെ രാജ്യത്തെ അം​ഗീകൃത കോവിഡ് പരിശോധന ലാബുകളുടെ  ശ്യംഖലയായ ഇൻസകോഗിന് കീഴിലെ  വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് ലാബ്‌  അടച്ചുപൂട്ടി. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥർ ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്രവ സാമ്പിളില്‍ ഇതര പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ രാസപ്രക്രിയയില്‍ ഉപയോ​ഗിക്കുന്ന രാസവസ്തുക്കള്‍ക്ക് താരതമ്യേന ഉയര്‍ന്ന വിലയാണ്. ​ഗുണമേന്മയുള്ള ഇത്തരം രാസവസ്തുക്കളുടെ അഭാവമാണ് ജനിതക ശ്രേണീകരണം വൈകാന്‍ കാരണം. ഡിസംബറിനെ  അപേക്ഷിച്ച് ഈ മാസം  ജനിതക പരിശോധനയില്‍ 40 ശതമാനം കുറവുണ്ടായി. Read on deshabhimani.com

Related News