ലഖിംപുർ കൂട്ടക്കുരുതി : കര്‍ഷകര്‍ ഇന്ന്‌ ട്രെയിന്‍ തടയും



ന്യൂഡൽഹി ലഖിംപുർ കൂട്ടക്കുരുതിയുടെ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ ഉടൻ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘടനകൾ തിങ്കളാഴ്‌ച രാജ്യവ്യാപകമായി ‘റെയിൽ റോക്കോ’ (റെയിൽ തടയൽ) സംഘടിപ്പിക്കും. പകൽ 10 മുതൽ ആറ്‌ വരെ ട്രെയിനുകള്‍ തടയാനാണ്‌ സംയുക്ത കിസാൻമോർച്ച ആഹ്വാനം. തികച്ചും സമാധാനപരമായിരിക്കും പ്രതിഷേധം. ലഖിംപുർ കൂട്ടക്കുരുതിക്ക്‌ കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷപ്രസംഗവും അധികാരദുർവിനിയോഗവുമാണ്. മുഖ്യപ്രതിയായ മകൻ നിരപരാധിയാണെന്നാണ്‌ മന്ത്രി തുടക്കംമുതൽ വാദിച്ചത്‌.  ലഖിംപുരിൽ രക്തസാക്ഷികളായ കർഷകരുടെ അസ്ഥികലശങ്ങളുമായി കർഷകസംഘടനകളുടെ പര്യടനം തുടരുന്നു. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലാണ് പര്യടനം. വരുംദിവസങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച്‌ പ്രക്ഷോഭം അതിശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. Read on deshabhimani.com

Related News