ജെഎൻയുവിൽ വീണ്ടും എബിവിപി ആക്രമണം



ന്യൂഡൽഹി ജെഎൻയുവിൽ വീണ്ടും ആസൂത്രിതസംഘർഷം സൃഷ്ടിച്ച്‌ എബിവിപി. ഞായറാഴ്‌ച വിദ്യാർഥി യൂണിയൻ ഓഫീസിൽ ഇരച്ചുകയറിയ എബിവിപിക്കാർ പെൺകുട്ടികളെയടക്കം ക്രൂരമായി മർദിച്ചു. മുൻകൂട്ടി അനുവാദംവാങ്ങിയ പരിപാടി നടക്കുന്നതിനിടെയാണ്‌ അക്രമം. സ്‌കൂൾ ഓഫ്‌ ഇന്റർനാഷണൽ സ്‌റ്റഡീസ്‌ വിദ്യാർഥി വിവേകിനെ ഇരുമ്പുദണ്ഡുകളും കസേരകളും ഉപയോഗിച്ച്‌ അടിച്ചുവീഴ്‌ത്തി. സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌ മുൻ കൺവീനർ ഉമേഷ്‌, പ്രഭാൻശു, ധനഞ്‌ജയ്‌, അമൻ, ഹരേന്ദ്ര, ലോകേന്ദ്ര എന്നിവരും  ആക്രമണത്തിനിരയായി.  സ്ഥലത്തെത്തിയ ജെഎൻയു യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷ്‌, ധൃപ്‌ത, അഖ്‌തരിഷ്‌ത എന്നിവർക്ക്‌ നേരെയും കൈയേറ്റമുണ്ടായി.ജെഎൻയുവിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കം വിദ്യാർഥിസമൂഹം പ്രതിരോധിക്കണമെന്ന്‌ ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു.   Read on deshabhimani.com

Related News