26 April Friday

ജെഎൻയുവിൽ വീണ്ടും എബിവിപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


ന്യൂഡൽഹി
ജെഎൻയുവിൽ വീണ്ടും ആസൂത്രിതസംഘർഷം സൃഷ്ടിച്ച്‌ എബിവിപി. ഞായറാഴ്‌ച വിദ്യാർഥി യൂണിയൻ ഓഫീസിൽ ഇരച്ചുകയറിയ എബിവിപിക്കാർ പെൺകുട്ടികളെയടക്കം ക്രൂരമായി മർദിച്ചു. മുൻകൂട്ടി അനുവാദംവാങ്ങിയ പരിപാടി നടക്കുന്നതിനിടെയാണ്‌ അക്രമം. സ്‌കൂൾ ഓഫ്‌ ഇന്റർനാഷണൽ സ്‌റ്റഡീസ്‌ വിദ്യാർഥി വിവേകിനെ ഇരുമ്പുദണ്ഡുകളും കസേരകളും ഉപയോഗിച്ച്‌ അടിച്ചുവീഴ്‌ത്തി. സ്‌കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌ മുൻ കൺവീനർ ഉമേഷ്‌, പ്രഭാൻശു, ധനഞ്‌ജയ്‌, അമൻ, ഹരേന്ദ്ര, ലോകേന്ദ്ര എന്നിവരും  ആക്രമണത്തിനിരയായി. 

സ്ഥലത്തെത്തിയ ജെഎൻയു യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷ്‌, ധൃപ്‌ത, അഖ്‌തരിഷ്‌ത എന്നിവർക്ക്‌ നേരെയും കൈയേറ്റമുണ്ടായി.ജെഎൻയുവിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കം വിദ്യാർഥിസമൂഹം പ്രതിരോധിക്കണമെന്ന്‌ ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top