രാജ്യത്ത്‌ കോവിഡ്‌ രോഗികള്‍ മുക്കാൽലക്ഷം; രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 74,000 കടന്നു. മരണം 2400ലേക്ക്. ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ. 24 മണിക്കൂറില്‍ 87 പേര്‍ മരിച്ചു, 3604 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 31.7 ശതമാനമായി. മരണനിരക്ക് 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നേട്ടമാണെന്നും കേന്ദ്രമന്ത്രി ഹർഷ്‌ വർധൻ പറഞ്ഞു. ഗുജറാത്തിൽ 24 പേര്‍കൂടി മരിച്ചു; പുതിയ രോഗികള്‍ 362. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 13 പേരും തമിഴ്‌‌നാട്ടിലും ബംഗാളിലും എട്ടുപേര്‍ വീതവും  മധ്യപ്രദേശിൽ നാലു പേരും മരിച്ചു. ● ജയിലുകളിൽ സാമൂഹിക അകലം ഉറപ്പാക്കാന്‍ മഹാരാഷ്ട്ര 50 ശതമാനം തടവുകാർക്കും പരോൾ നൽകും. 17,000 തടവുകാർക്കാണ് താൽക്കാലിക ഇളവ്. മുംബൈ ആർതർ റോഡ് ജയിലിലെ 184 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്‌ ഇത്. ● ധാരാവിയിൽ ആകെ രോഗികള്‍ 962 ആയി. 31 പേർ മരിച്ചു. ● ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ● ഒമ്പത്‌ ബിഎസ്എഫ് ജവാൻമാർക്കുകൂടി കോവിഡ്. ആറുപേർ ഡൽഹിയിലും ഒരാൾ കൊൽക്കത്തയിലും രണ്ടുപേർ ത്രിപുരയിലും. ● സിഐഎസ്എഫ്‌ എഎസ്ഐ കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ മരിച്ചു. ● ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ പൊലീസ്‌ സ്‌റ്റേഷൻ അടച്ചു. Read on deshabhimani.com

Related News